Alappuzha Murder: ആലപ്പുഴ അഭിമന്യു വധക്കേസ്: മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി

ആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായി സജയ് ജിത്ത് പൊലീസിൽ കീഴടങ്ങി

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 01:48 PM IST
  • ആലപ്പുഴ അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായി സജയ് ജിത്ത് പൊലീസിൽ കീഴടങ്ങി.
  • അഭിമന്യു വധക്കേസിൽ സജയിയെ കൂടാതെ 5 പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം
  • പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സജയിയെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.
  • പടയണിവട്ടം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഭിമന്യു.
Alappuzha Murder: ആലപ്പുഴ അഭിമന്യു വധക്കേസ്: മുഖ്യപ്രതി പൊലീസിൽ കീഴടങ്ങി

Kochi : ആലപ്പുഴ അഭിമന്യു വധക്കേസിലെ (Abhimanyu Murder) മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായി സജയ് ജിത്ത് പൊലീസിൽ കീഴടങ്ങി. വെള്ളിയാഴ്ച്ച രാവിലെയോടെയാണ് സജയ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അഭിമന്യു വധക്കേസിൽ സജയിയെ കൂടാതെ 5 പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. എറണാകുളത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സജയിയെ വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും.

പടയണിവട്ടം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട അഭിമന്യു. വിഷുദിനത്തിൽ (Vishu) പടയണിവട്ടം ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയ അഭിമന്യു ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു. സംഭവം നടന്നതിന് പിന്നാലെ സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തർക്കം മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു.

ALSO READ: മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ

ആക്രമണത്തില്‍ രണ്ടു പേര്‍ക്കുകൂടി പരിക്കേറ്റിരുന്നു, ഇവർ ഇപ്പോൾ ആശുപത്രിയില്‍ (Hospital) ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിന് മുമ്പ്  മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷമാണ് വീണ്ടും തർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്. സംഭവത്തിലെ പ്രതി  സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ALSO READ: Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു

സംഭവത്തിൽ രാഷ്ട്രീയ വിഷങ്ങൾ ഉണ്ടെന്ന് അഭ്യൂഹങ്ങൾ ഉണ്ടയതിനെ തുടർന്ന് അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന വെളിപ്പെടുത്തലുമായി അച്ഛന്‍ അമ്പിളികുമാര്‍ രംഗത്തെത്തിയിരുന്നു. മകന്‍ ഒരുപ്രശ്നത്തിനും പോകാത്ത ആളാണെന്നും എന്തിനാണ് അവനെ കൊന്നതെന്ന് അറിയില്ലയെന്നും അദ്ദേഹം പ്രതികരിച്ചത്. 

ALSO READ: പാനൂർ മൻസൂർ വധം: നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്

എന്നാൽ അഭിമന്യുവിന്റെ സഹോദരന്‍ അനന്ദു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്ത് വെച്ച്‌ വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും ഇതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റതെന്നുമാണ് പൊലീസ് (Police)  പറയുന്നത്.  ആഴത്തില്‍ കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

 

Trending News