Thiruvananthapuram: തിരുവനന്തപുരത്ത് വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

ഹോട്ടലിൽ വച്ച് നടത്തിയ മകളുടെ വിവാഹത്തിന്റെ ബിൽ അടച്ചുതീർക്കാനാണ് ദമ്പതികൾ അവിടെ മുറിയെടുത്തതെന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 06:13 AM IST
  • തിരുവനന്തപുരം സ്വദേശികളെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിത്.
  • ഇതേ ഹോട്ടലിൽ വച്ചാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ഇവരുടെ മകളുടെ വിവാഹവും നടന്നത്.
  • ഇതിന്റെ ബിൽ അടച്ചുതീർക്കാൻ ഉണ്ടായിരുന്നതായും അക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്താനുമായാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നുമാണ് റിപ്പോർട്ട്.
Thiruvananthapuram: തിരുവനന്തപുരത്ത് വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലിൽ മുറിയെടുത്ത വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശികളെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിത്. ഇതേ ഹോട്ടലിൽ വച്ചാണ് ഏതാനും മാസങ്ങൾക്ക് മുൻപ് ഇവരുടെ മകളുടെ വിവാഹവും നടന്നത്. ഇതിന്റെ ബിൽ അടച്ചുതീർക്കാൻ ഉണ്ടായിരുന്നതായും അക്കാര്യം ഹോട്ടൽ അധികൃതരുമായി സംസാരിച്ച് ഒത്തുതീർപ്പിലെത്താനുമായാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇവർ ബിൽ തുക മുഴുവനും അടച്ചിരുന്നതായാണ് ഹോട്ടൽ അധികൃതർ പറയുന്നതെന്നും റിപ്പോർട്ടുണ്ട്. രണ്ട് ദിവസം മുൻപ് ഇരുവർക്കും ഹോട്ടലിൽ മുറിയെടുത്ത് നൽകിയത് മകൾ തന്നെയാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Pinarayi Vijayan: ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? കേന്ദ്രസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി

രാജ്യത്തിന്റെ  ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ  തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭരണഘടനയ്ക്കും രാജ്യത്തിന് തന്നെയും എതിരായ നടപടിയാണ്  'ഇന്ത്യ' എന്ന പദം ഒഴിവാക്കുന്നതിനു പിന്നിലുള്ളത്. ഭരണഘടന അതിന്റെ ഒന്നാം അനുച്ഛേദത്തിൽ, നമ്മുടെ രാജ്യത്തെ 'India, that is Bharat' (ഇന്ത്യ, അതായത് ഭാരതം) എന്നു വിശേഷിപ്പിക്കുന്നു. അതുപോലെ, ഭരണഘടനയുടെ 'ആമുഖം' തുടങ്ങുന്നത് 'We, the people of India' എന്നു പറഞ്ഞുകൊണ്ടാണ്. ഇതിലെ ഇന്ത്യ എന്ന പദം ഒഴിവാക്കുന്ന വിധത്തിലുള്ള ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്ര സർക്കാർ നീക്കം നടത്തുന്നത്.

ഇതിന്റെ മുന്നോടിയാണ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾക്കുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭരണഘടനയുടെ സത്തയ്ക്കുതന്നെ എതിരാണ്.

ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? സ്‌കൂൾ തലം മുതൽ കുട്ടികൾ പഠിച്ചുവളരുന്ന 'ഇന്ത്യ എന്റെ  രാജ്യമാണ്; എല്ലാ ഇന്ത്യക്കാരും എന്റെ  സഹോദരീ സഹോദരന്മാരാണ്' എന്ന രാജ്യചിന്തയെപോലും മനസ്സുകളിൽ നിന്ന് മായ്ച്ചുകളയാനുള്ള ആസൂത്രിത നീക്കമായി വേണം ഇതിനെ കാണാൻ.

ഒരു രാഷ്ട്രീയനീക്കവും രാഷ്ട്രത്തിനെതിരായ നീക്കമായിക്കൂട. അത്  ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതിനാൽ രാജ്യത്തിൻറെ പേര് മാറ്റാനുള്ള നടപടികളിൽ നിന്ന് കേന്ദ്രസർക്കാർ  പിന്തിരിയണമെന്ന് മുഖ്യമന്ത്രി  ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News