Manipur Violence: മണിപ്പൂർ സംഘർഷം; 54 പേർ ഇതുവരെ മരിച്ചെന്ന് റിപ്പോർട്ട്, സൈന്യം കാവൽ തുടരുന്നു

നിരവധി വീടുകളും പള്ളികളുമാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. ഈ ആക്രമണം ഞെട്ടിക്കുന്നതാണെന്നും സിബിസിഐ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : May 6, 2023, 04:06 PM IST
  • ഇംഫാൽ ഈസ്റ്റിൽ മാത്രം 23 പേർ മരിച്ചു.
  • മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്.
  • സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
Manipur Violence: മണിപ്പൂർ സംഘർഷം; 54 പേർ ഇതുവരെ മരിച്ചെന്ന് റിപ്പോർട്ട്, സൈന്യം കാവൽ തുടരുന്നു

മണിപ്പൂർ സംഘർഷത്തിൽ 54 പേർ ഇതുവരെ മരിച്ചെന്ന് റിപ്പോർട്ട്. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേർ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിവിധ ആശുപത്രികളിലായി സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചതെന്നാണ് വിവരം. അതേസമയം സംഘർഷ നിറഞ്ഞ പ്രദേശത്ത് സൈന്യം കാവല്‍ തുടരുകയാണ്.

ക്രൈസ്തവർക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് സിബിസിഐ പറഞ്ഞു. നിരവധി വീടുകളും പള്ളികളും അഗ്നിക്കിരയാക്കി. സംഘർഷ മേഖലകളിൽ നിന്ന് ജനങ്ങൾ പലായനം ചെയ്തുവെന്നും സിബിസിഐ വ്യക്തമാക്കി. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസും സംഭവത്തിൽ ആശങ്കയറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാണ് കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിനെതിരെ വിമർശനവും ഉന്നയിച്ചിട്ടുണ്ട് കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സ്. വിഷയത്തില്‍ പോലീസിന്റെ ഇടപെടൽ വൈകിയെന്നായിരുന്നു വിമർശനം.

ALso Read: Mallikarjun Kharge: മല്ലികാർജുൻ ഖാർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി പദ്ധതിയിടുന്നു; ഗുരുതര ആരോപണവുമായി കോൺഗ്രസ്

 

ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെ ചൊല്ലി പ്രതിഷേധം നടക്കുന്ന മണിപ്പൂരിൽ സംഘർഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കനത്ത സംഘർഷമുള്ള പ്രദേശങ്ങളിൽ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News