Encounter: ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ നീണ്ടത് 11 മണിക്കൂർ‌

ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്നും 12 മൃതദേഹങ്ങൾ കണ്ടെടുത്തു.ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : May 10, 2024, 08:21 PM IST
  • ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്നും 12 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ഏറ്റുമുട്ടൽ അവസാനിച്ചതായും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.
  • സുരക്ഷാ സേനയ്ക്ക് മുഖ്യമന്ത്രി ആശംസകൾ അറിയിക്കുകയും ചെയ്തു.
Encounter: ഛത്തീസ്ഗഢില്‍ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ നീണ്ടത് 11 മണിക്കൂർ‌

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റ് പ്രവർത്തകർ കൊല്ലപ്പെട്ടു. ഗംഗളൂർ മേഖലയിലെ പിഡിയ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. 12 നക്സലൈറ്റുകളുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായി ദന്തേവാഡ എസ്പി ഗൗരവ് റായ് സ്ഥിരീകരിച്ചു. 11 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. 

ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്നും 12 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും ഏറ്റുമുട്ടൽ അവസാനിച്ചതായും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു. സുരക്ഷാ സേനയ്ക്ക് മുഖ്യമന്ത്രി ആശംസകൾ അറിയിക്കുകയും ചെയ്തു.

Also Read: KSRTC driver-Mayor row: കെഎസ്ആർടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കം; മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിൽ ഡ്രൈവർ യദു കസ്റ്റഡിയില്‍

 

കഴിഞ്ഞ മാസം ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ 18 നക്സലുകൾ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാങ്കറിലെ ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് വൻതോതിൽ ആയുധങ്ങളും കണ്ടെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News