പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നാല്‍പ്പത്തിയാറുകാരനും സഹായിയും പിടിയിൽ

കേസിലെ ഒന്നാം പ്രതി അവിവാഹിതനാണ്. ഇദ്ദേഹം സമീപവാസിയായ പതിനാറുകാരിയോട് പ്രണയം നടിച്ച് വശീകരിക്കുകയും തന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. 2021 മുതൽ ഇത് തുടരുകയായിരുന്നു.  ഇദ്ദേഹത്തിന്റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് പ്രതിയുടെ ചെയ്തികളെ കുറിച്ച് അറിയാമായിരുന്നു.

Edited by - Zee Malayalam News Desk | Last Updated : Nov 2, 2022, 06:26 PM IST
  • പെൺകുട്ടിയെ വശീകരിക്കുവാവാനും പീഡിപ്പിക്കുവാനുമുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തത് ബാബുവായിരുന്നു.
  • പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസിൽ ഈ വിവരം അറിയിക്കാൻ തയ്യാറായതുമില്ല.
  • ബിജുവിന്റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് വിവരം പെൺകുട്ടിയുടെ മാതാവ് അറിയുന്നത്.
പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നാല്‍പ്പത്തിയാറുകാരനും സഹായിയും പിടിയിൽ

തിരുവനന്തപുരം: പതിനാറുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ചുവന്ന സംഭവത്തിൽ പ്രതിയായ നാൽപത്തിയാറുകാരനും ഇയാളുടെ സഹായിയായ എഴുപത്തിയൊന്നുകാരനെയും ന​ഗരൂർ പൊലീസ് പിടികൂടി. വഞ്ചിയൂർ, കടവിള, പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46) , അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നും കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ താമസിക്കുന്ന ബാബു (71) എന്നിവരാണ്  പിടിയിലായത്. 

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കേസിലെ ഒന്നാം പ്രതി അവിവാഹിതനാണ്. ഇദ്ദേഹം സമീപവാസിയായ പതിനാറുകാരിയോട് പ്രണയം നടിച്ച് വശീകരിക്കുകയും തന്റെ വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. 2021 മുതൽ ഇത് തുടരുകയായിരുന്നു.  ഇദ്ദേഹത്തിന്റെ സുഹൃത്തായ രണ്ടാം പ്രതി ബാബുവിന് പ്രതിയുടെ ചെയ്തികളെ കുറിച്ച് അറിയാമായിരുന്നു. 

Read Also: Cancer screening portal: കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

പെൺകുട്ടിയെ വശീകരിക്കുവാവാനും പീഡിപ്പിക്കുവാനുമുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തത് ബാബുവായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി നിരന്തരം ഉപദ്രവിക്കുന്നത് അറിയാമായിരുന്നിട്ടും ബാബു പൊലീസിൽ ഈ വിവരം അറിയിക്കാൻ തയ്യാറായതുമില്ല. 

ബിജുവിന്റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യ ശ്രമം നടത്തിയതോടെയാണ് വിവരം പെൺകുട്ടിയുടെ മാതാവ് അറിയുന്നത്. പെൺകുട്ടിയും മാതാവും ന​ഗരൂർ സ്റ്റേഷനിൽ പരാതി നല്കിയതോടെ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.  ന​ഗരൂർ എസ് ഐ ഇതിഹാസ് താഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ പോക്സ് വകുപ്പുപ്രകാരം കേസെടുത്ത് ആറ്റിങ്ങൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News