POCSO Case : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 13 വർഷത്തിന് ശേഷം യുവാവിന് 12 വർഷം തടവ് വിധിച്ച് കോടതി

Kattakada POCSO Case : 2010ൽ നടന്ന കേസിലാണ് കാട്ടക്കട അതിവേഗ കോടതിയുടെ ശിക്ഷവിധി  

Written by - Zee Malayalam News Desk | Last Updated : Dec 6, 2023, 08:02 PM IST
  • 2010ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
  • ബിട്ടോ കേസിലെ രണ്ടാം പ്രതിയായ മാതാവിനെ കൊണ്ട് പെൺകുട്ടിയെ ഫോണിൽ വിളിപ്പിച്ച് വീട്ടിൽ വരുത്തുകയായിരുന്നു.
POCSO Case : വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 13 വർഷത്തിന് ശേഷം യുവാവിന് 12 വർഷം തടവ് വിധിച്ച് കോടതി

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 12 വർഷം കഠിനതടവ്. മാറനെല്ലൂർ സ്വദേശി പിന്റു എന്ന വിളിക്കുന്ന ബ്രിട്ടോ വി ലാലിനെയാണ് കോടതി 12 വർഷം ശിക്ഷിച്ചിരിക്കുന്നത്. 12 വർഷം കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയുമാണ് ജഡ്ജി എസ് രമേഷ് കുമാർ വിധിച്ചത്. ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. അല്ലാത്തപക്ഷം ഒമ്പത് മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായ ബ്രിട്ടോയുടെ മാതാവിനെ കോടതി വെറുതെ വിട്ടു. 2010ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ബിട്ടോ കേസിലെ രണ്ടാം പ്രതിയായ മാതാവിനെ കൊണ്ട് പെൺകുട്ടിയെ ഫോണിൽ വിളിപ്പിച്ച് വീട്ടിൽ വരുത്തുകയായിരുന്നു. മാതാവിനെ കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിച്ചു കൊള്ളം പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് പെൺകുട്ടിയെ വീടിനുള്ളിലേക്ക് കൊണ്ടുപോയി പീഡിനത്തിന് ഇരയായിക്കുകയായിരുന്നു. ശേഷം വിവരം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ബ്രിട്ടോ ഭീഷിണിപ്പെടുത്തി. തുടർന്ന് പെൺകുട്ടി ഗർഭം ധരിക്കുകയും ചെയ്തു.

ALSO READ : POCSO Case : വയനാട്ടിൽ സ്കുൾ വിദ്യാർഥിനിയെ ലൈംഗികചൂഷ്ണത്തിന് ഇരയാക്കി; യുവാവ് അറസ്റ്റിൽ

ഗർഭം അലസിപ്പിക്കുന്നതിനായി പെൺകുട്ടിയെ കൊണ്ട് പ്രതി ഗുളിക കഴിപ്പിക്കുകയും അതെ തുടർന്നുണ്ടായ വയറു വേദനയിൽ പെൺകുട്ടിയെ പ്രതി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പെൺകുട്ടിക്ക് 19 വയസുണ്ടെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് ബ്രിട്ടോ ധരിപ്പിച്ചിരുന്നത്. തുടർന്ന് ഗർഭം അലസിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ബ്രിട്ടോയ്ക്കെതിരെ പോലീസിൽ പരാതി നൽകുന്നത്.

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ഡി ആർ പ്രമോദ് കോടതി ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 17 സാക്ഷികളെയും വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. കാട്ടാക്കട ഇൻസ്പെക്ടർ ആയിരുന്ന സി എൽ മനോജ് ചന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.  ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News