ചരക്കുകളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ യു എ ഇ സാമ്പത്തിക മന്ത്രാലയം പ്രാദേശിക സാമ്പത്തിക വകുപ്പുകളുമായും, സ്വകാര്യ മേഖലയിൽ നിന്നുള്ള പ്രസക്ത പങ്കാളികൾ എന്നിവരുമായി ചേർന്ന് വില വർദ്ധനവിനെ പിടിച്ചുകെട്ടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറയുന്നു. യു എ ഇ യുടെ ഉപഭോക്തൃ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്താനുള്ള ശക്തമായ നിയമങ്ങൾ തയ്യാറാക്കുന്നത് രാജ്യം ഏറ്റവും കൂടുതൽ മുൻഗണന കൊടുക്കുന്ന കാര്യങ്ങളാണ്.
ആദ്യ 20 സ്ഥാനങ്ങളിൽ എത്തിയ ഏക അറബ് രാജ്യമാണ് യു എ ഇ. ഒരു ദശകത്തിനിടെ 46 സ്ഥാനങ്ങൾ പിന്നിട്ടാണ് യു എ ഇ വലിയ നേട്ടം കൈ വരിച്ചത്.2012 ൽ യു എ ഇ ഇൻഡക്സിൽ 64 ാം സ്ഥാനത്ത് ആയിരുന്നു. ഇൻഡക്സിൽ റാങ്കിങ്ങിൽ ഏറ്റവും വലിയ കുതിച്ച് ചാട്ടം നടത്തിയ ഒരേ ഒരു രാഷ്ട്രവും യു എ ഇ ആണ്. പാൻഡെമിക് വിന്നർ എന്നാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് യു എ ഇ യെ വിശേഷിപ്പിച്ചിരിക്കുന്നത്.
Monkeypox Suspected In Kerala: ഇയാൾ 4 ദിവസം മുൻപാണ് യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മലപ്പുറം മൊകേരി സ്വദേശികളായ അഷ്റഫിന്റെയും സാജിറയുടെയും മകളാണ് ഫിദ. ദുബായ് ഡി മൗണ്ട് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഫിദക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കാണ് പുരസ്കാരത്തിന് അർഹമാക്കിയത്.
UAE: ഇന്ത്യൻ ഗോതമ്പ് ആഭ്യന്തര ആവശ്യത്തിന് മാത്രമായി നീക്കി വയ്ക്കാനാണ് നിലവിൽ യുഎഇയുടെ തീരുമാനം. യുഎഇയിലേക്ക് കയറ്റുമതി ചെയ്യുന്ന ഒരു ഗോതമ്പും പുനർ കയറ്റുമതി ചെയ്യേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
ഇപ്പോൾ പുറത്തിറക്കിയ നിബന്ധന ജൂൺ15 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. അധ്യാപകർക്കും വിദ്യാർഥികൾക്കും ജൂൺ 20 തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. കോവിഡ് കേസുകളുടെ എണ്ണം വൻ തോതിലാണ് വർധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ ഉത്തരവ് അധികൃതർ പുറത്ത് വിട്ടത്.
രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള അബുദാബി പോലീസിന്റെ അചഞ്ചലമായ പരിശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്. യുഎഇയുടെ മികവുറ്റ നേതൃത്വത്തിന്റെ ഫലമാണ് ഈ നേട്ടമെന്നാണ് പുതിയ നേട്ടത്തിൽ അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് ഫാരിസ് അൽ മസ്റൂയിയുടെ പ്രതികരണം.
വിദ്യാർത്ഥികൾക്കുള്ള ഫീസും പ്രവര്ത്തന ചിലവുകളും സർക്കാർ വഹിക്കുന്നതാണ്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലാണ് എമിറേറ്റ് സ്കൂൾ എസ്റ്റാബ്ലിഷിന്റെ മേൽനോട്ടത്തിൽ പുതിയ മാതൃക ആദ്യം പരിചയപ്പെടുത്തുക. 2024 മുതൽ ഇതേ മാതൃക അഞ്ച്, ആറ് ക്ലാസുകളിലും നടപ്പാക്കും.
യുഎഇ ഇന്ത്യ സംയുക്ത പരിശീലനങ്ങളും സൈനികാഭ്യാസങ്ങളും നടത്തുന്നതും അന്താരാഷ്ട്ര സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. സമുദ്ര സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമുണ്ട്. ഭീകര ശൃംഖലകൾ, ഭീകരർക്ക് സഹാസം നൽകുന്ന സംഘടനകള്, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയ്ക്കെതിരെ ഇരുരാജ്യങ്ങളും സംയുക്ത നടപടി സ്വീകരിക്കും.
ലബനാൻ ഖുബൂസിന് 19 ശതമാനമാണ് വില വർദ്ധിച്ചത്. 2.65 ദിർഹമായിരുന്ന ലബനാൻ ഖുബൂസിന് ഇപ്പോൾ 3.15 ദിർഹമാണ് വില. മൂന്ന് ദിർഹമായിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന്റെ വില മൂന്നര ദിർഹമായി ഉയർന്നു. 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്.
വാനര വസൂരി കോവിഡിനെ അപേക്ഷിച്ച് അത്ര തീവ്രതയുള്ള പകർച്ചവ്യാധിയല്ല. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തിൽ വാനര വസൂരിക്ക് പടരാനാവില്ല. അതോടൊപ്പം രോഗം പിടിപെടുന്ന തോതും മരണ നിരക്കും നന്നേ കുറവാണ്.
ദുബായ് ഹെൽത്ത് അതോറിറ്റിയും എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരോട് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാനും സർക്കുലറിൽ പറയുന്നു.
പൊടിക്കാറ്റും ചൂടും രാജ്യത്ത് ശക്തമാകുന്നു. ചൂട് 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കടൽ ക്ഷോഭത്തിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയെത്തുമെന്നും മുന്നറിയിപ്പുണ്ട്.
കസ്റ്റമർ സർവീസിലും ഹോസ്പിറ്റാലിറ്റിയിലും ഒരു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. പന്ത്രണ്ടാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയണം എന്നത് നിർബന്ധമാണ്.
യുഎഇയുടെ ആദ്യ പ്രസിഡന്റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.
ഈദ് ആഘോഷങ്ങളുടെ സാഹചര്യത്തിൽ യുഎഇയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സുരക്ഷ കർശനമാക്കിയത്. കൂടാതെ സന്നദ്ധ സംഘനടനകളുടെ പ്രവർത്തകരെയും സുരക്ഷയ്ക്കായി നിയോഗിക്കുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.